നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്തി ഒരുപറ്റം വിദ്യാർഥികളും യുവാക്കളും നാടിന് മാതൃകയായി. പനമരം പാലത്തിൽ കേബിൾ ലൈനും ശുദ്ധജല പൈപ്പുകളും സ്ഥാപിച്ചത് കാരണം പാലത്തിൽ നിന്ന് മഴവെള്ളം ഒഴുകി പോകാനാകാതെ കാൽനടക്കാർക്ക് ദുരിതമായിരുന്നു. പാലത്തിലൂടെ വാഹനങ്ങൾ പോകുന്പോൾ കെട്ടിക്കിടക്കുന്ന വെള്ളം വിദ്യാർഥികളടക്കമുള്ളവരെയാണ് പ്രയാസത്തിലാക്കിയത്. ചങ്ങാടക്കടവിലെയും കീഞ്ഞു കടവിലെയും യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന സംഘമാണ്് പാലത്തിലെ പൈപ്പുകൾക്കിടയിലെ മാലിന്യങ്ങൾ നീക്കി മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമൊരുക്കിയത്. കൈതയ്ക്കൽ, കീഞ്ഞ് കടവ്, പരക്കുനി പ്രദേശങ്ങളിലുള്ള നൂറുക്കണക്കിന് ആളുകളാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ബാപ്പുട്ടി കാരികുയ്യൻ, ടി.കെ. അബ്ദുൽ റസാക്ക്, ബി.കെ. ഫിറോസ് കീഞ്ഞുകടവ്, അഷ്റഫ്, ജാഫർ എന്നിവർ നേതൃത്വം നൽകി. ........ .ദീപിക പത്രം. |
|
0 comments:
Post a Comment